ഞാനാകട്ടെ തല കുനിച്ച് മഴ കൊള്ളുന്നൊരു ഇലയും
ഓരോ മഴത്തുള്ളിയും ഞരമ്പുകളെ തുള്ളിച്ചു
ആത്മാവില്‍ പരക്കുന്നു!
സങ്കടങ്ങളൊക്കെയും പെരുംമഴയിലലിഞ്ഞു പോകുന്നു......
ഇനിയൊരുവേള ഞെട്ടറ്റു വീണാലും
കരയില്ല ഞാന്‍;
പിന്നെയും ഞാനൊഴുകി നീങ്ങുന്നതു,
നിന്നിലൂടാണല്ലോ!!
നമുക്കൊരുമിചൊരു
കടല്‍ തേടുകയുമാവാം.