കാറ്റ് കാർമേഘത്തോട് ക്ഷമ ചോദിക്കും പോലെയായിരുന്നു അത്!
കാറ്റെത്തുമ്പോഴേക്കും മേഘം മഴയായി തീർന്നിരുന്നു!
മഴ കടലാഴങ്ങളിലേക്കു അലിഞുപോയിരുന്നു!
ഇനിയൊരിക്കലും പിരിയില്ലെന്നപോലെ-
നെറുകയിലൊരു ഉമ്മയായി വാക്കുപറഞിരുന്നു!
എങ്കിലും കാറ്റ് ക്ഷമ പറഞു
ഒരു മാത്ര വൈകിയെതിയതിന്
വിരൽക്കൂട്ട് നൽകി ലോകം കാണിക്കാമെന്നു പറഞതിന്
ഇടക്കിടെ മുടിയിഴകൾ മാടിയൊതുക്കാമെന്നു പറഞതിന്
മേഘം കേൾക്കുന്നില്ലെങ്കിലും കാറ്റ് കാറ്റുപൊലെ പറഞിരുന്നു
മഴയാകട്ടെ ഇനിയൊരിക്കലും കാറ്റെടുത്ത മേഘമാവില്ലെന്നുറപ്പിച്ച് കടലാഴങ്ങളിലേക്കു ഊളിയിട്ടു!
Subscribe to:
Post Comments (Atom)
enikkishtayi tto!!!!!!!!!!!!!!
ReplyDelete);
ReplyDelete