Tuesday, February 9, 2010

കാറ്റ് കാർമേഘത്തോട് ക്ഷമ ചോദിക്കും പോലെയായിരുന്നു അത്!
കാറ്റെത്തുമ്പോഴേക്കും മേഘം മഴയായി തീർന്നിരുന്നു!
മഴ കടലാഴങ്ങളിലേക്കു അലിഞുപോയിരുന്നു!
ഇനിയൊരിക്കലും പിരിയില്ലെന്നപോലെ-
നെറുകയിലൊരു ഉമ്മയായി വാക്കുപറഞിരുന്നു!
എങ്കിലും കാറ്റ് ക്ഷമ പറഞു
ഒരു മാത്ര വൈകിയെതിയതിന്
വിരൽക്കൂട്ട് നൽകി ലോകം കാണിക്കാമെന്നു പറഞതിന്
ഇടക്കിടെ മുടിയിഴകൾ മാടിയൊതുക്കാമെന്നു പറഞതിന്
മേഘം കേൾക്കുന്നില്ലെങ്കിലും കാറ്റ് കാറ്റുപൊലെ പറഞിരുന്നു
മഴയാകട്ടെ ഇനിയൊരിക്കലും കാറ്റെടുത്ത മേഘമാവില്ലെന്നുറപ്പിച്ച് കടലാഴങ്ങളിലേക്കു ഊളിയിട്ടു!